മുണ്ടക്കൈ-ചൂരല്‍മല മേഖലകളില്‍ സര്‍വനാശം സൃഷ്ടിച്ച ഉരുള്‍പൊട്ടലിന് പിന്നാലെ മൂന്ന് വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ദുരന്തബാധിത മേഖല. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ്വാള്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉരുള്‍പൊട്ടലുണ്ടായ ജൂലൈ മുപ്പത് മുതല്‍ ഈ പ്രദേശങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളായി കണക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖലകളില്‍ ഒന്നായിരുന്നു വെള്ളാരിമല വില്ലേജ് ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ പ്രദേശങ്ങള്‍. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളായിരുന്നു ഇവ മൂന്നും. വെള്ളാരിമല വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഉള്‍പ്പെടെ ഉരുള്‍പൊട്ടലില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിലച്ചിരുന്നു. ജൂലൈ 30 പുലര്‍ച്ചെ ഒന്നിലേറെ തവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇരുന്നൂറില്‍ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മേഖലയിലെ അയ്യായിരത്തില്‍ അധികം വരുന്ന ജനങ്ങളെയാണ് ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചത്. നാനൂറിലധിക വീടുകള്‍ ഉണ്ടായിരുന്ന മുണ്ടക്കൈ മേഖലയില്‍ നിലവില്‍ ശേഷിക്കുന്നത് അന്‍പതില്‍ താഴെ വീടുകള്‍ മാത്രമാണ്. അത്രയും അധികമാണ് ദുരന്തത്തിന്റെ വ്യാപ്തി. നിലവില്‍ രക്ഷപ്പെട്ടവര്‍ മേപ്പാടിയിലെ തന്നെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കഴിയുന്നത്. അതേസമയം, ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്കുകള്‍ സ്ഥാപിച്ചു. ഇതില്‍ സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്കള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
Related Articles
ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ ഷെയര്‍ഹോള്‍ഡേഴ്സ് സമ്മേളനം നടത്തി
രാജപുരം: ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ ഷെയര്‍ഹോള്‍ഡേഴ്സ് സമ്മേളനം നടത്തി. കുടിശിക നിവാരണം, അംഗങ്ങളുടെ കുട്ടികളില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് ദാനം, ലാഭവിഹിതവിതരണം എന്നിവ നടന്നു. മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന സമ്മേളനം രാജപുരം ഫൊറോനാ വികാരി ഫാ.ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്മാന് പ്രൊഫ. കെ.ജെ.ജോയി മുപ്രാപ്പള്ളി […]
സിനിമാഭിനയം അനുവദിക്കുന്നത് ചട്ടലംഘനം: സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം തെറിക്കുമോ?
സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനവും സിനിമാഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ അവ്യക്തത തുടരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ സിനിമാഭിനയം തുടരണം എന്ന ആവശ്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. ഇതിന് അനുകൂല മറുപടിയായിരുന്നു ലഭിച്ചത് എന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച സൂചന സുരേഷ് ഗോപി തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഫിലിം ചേംബര്‍ നല്കിയ […]
മണ്ഡലങ്ങളിൽ സജീവമാകാൻ എംപിമാർക്ക് നിർദേശം; കെ സുധാകരൻ കേരള യാത്രയ്ക്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡലങ്ങളിൽ സജീമാകാൻ എംപിമാർക്ക്് കോൺഗ്രസ് നിർദേശം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റേതാണ് നിർദേശം. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കേരള യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനമാണ്. ജനുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. സംസ്ഥാന സർക്കാരിന്റെ ജനസദസിനെ നേരിടുന്ന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം നടന്നത്. […]