വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ പേര്. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സിപിഎം എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.എംപിമാരായ കെ രാധാകൃഷ്ണന്, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എഎ റഹീം, സു വെങ്കിടേശന്, ആര് സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാല്‍ എട്ട് ലക്ഷം രൂപയാവും സിപിഎം എംപിമാര്‍ സംഭാവന ചെയ്യുക. ഇതിന് പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം എംഎല്‍എമാര്‍ അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ സംഭാവനകള്‍ ദുരുിതാശ്വാസ നിധിയിലേക്ക് വരികയാണ്.സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാര്‍ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള്‍ പത്ത് ലക്ഷം രൂപയും നല്കുമെന്ന്അറിയിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല 33,000 രൂപയും സംഭാവന ചെയ്തിരുന്നു. അതേസമയം, വയനാട് ദുരന്തത്തിന് ഇരയാവര്ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്‍എ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിരുന്നു.
Related Articles
താത്കാലിക മറവി രോഗം; പതുക്കെപ്പതുക്കെ പൊതു ജീവിതം അവസാനിപ്പിക്കുന്നു: സച്ചിദാനന്ദന്
താത്കാലിക മറവി രോഗത്തിന്റെ പിടിയിലാണെന്നും അതുകൊണ്ടു തന്നെ പതുക്കെപ്പതുക്കെ പൊതു ജീവിത ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്നും കവി കെ സച്ചിദാനന്ദന്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സച്ചിദാനന്ദന് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് വര്‍ഷം മുമ്പ് ബാധിച്ച താത്കാലിക മറവി രോഗം മരുന്ന് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഭേദമായിരുന്നുവെന്നും എന്നാല്‍, വീണ്ടും അത് തിരിച്ചെത്തിയിരിക്കുകയാണെന്നും സച്ചിദാനന്ദന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളാല്‍ അഞ്ച് ദിവസമായി ആശുപത്രിയിലാണ്. ജീവന് നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ. […]
ജീവ കാരുണ്യ സേവനത്തിനുള്ള വുമൺസ് വിങ്ങ് പ്രതിഭ അവാർഡ് സലിം സന്ദേശംചൗക്കി മുൻ വിദ്യാഭ്യസ മന്ത്രി പി.കെ.അബ്ദുറബ്നിന്ന് എറ്റുവാങ്ങി
മലപ്പുറം:വുമൺസ് വിങ്ങ് എജ്യുക്കേസൻ ആൻഡ് ചാരിറ്റിസൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന തല ജിവ കാരുണ്യ പ്രവർതക്കരുടെ സ്നേഹ സംഗംമം മുൻ വിദ്യഭ്യാസ മാന്ത്രി പി.കെ.അബ്ദുറബ് ഉദ്ഘാടനം ചെയ്തു പ്രതിനിധി സംഘമം ജീവ കാരുണ്യ അവാർഡ് സമർപ്പണവും നടത്തി.വുമൺസ് വിങ്ങ് ആൻഡ് ചാരിറ്റി സൊസൈറ്റിയുടെ ജിവ കാരുണ്യ പ്രവർത്തക പ്രതിഭ പുരസ്ക്കാരം തെരഞ്ഞടുത്ത കാസറഗോഡ് ജില്ലയിലെ സലിം സന്ദേശം ചൗക്കിക് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുൽറബ് അവാർഡ് നൽകി.കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജീവകാരുണ്യ പ്രവർത്തകരുടെ സംഗമമാണ്നടന്നത്.പരപ്പനങ്ങാടി നഹാസ് […]
കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17കാരന് ജീവനൊടുക്കിയ സംഭവം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍
കല്‍പ്പറ്റ / കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17 കാരന് ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഓമന ഹൈക്കോടതിയില്‍. പ്രതിസ്ഥാനത്തുള്ള പോലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹരജിയില്‍ പറയുന്നു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സി ബി ഐ വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടിയിട്ടുണ്ട്. ഹരജി മെയ് 27ന് വീണ്ടും പരിഗണിക്കും പെണ്‍സുഹൃത്തിനൊപ്പം കാണാതായ ഗോകുലിനെ പോലീസ് കണ്ടെത്തി കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയായിരുന്നു ഗോകുല്‍ ജീവനൊടുക്കിയത്. […]