വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ പേര്. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സിപിഎം എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.എംപിമാരായ കെ രാധാകൃഷ്ണന്, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എഎ റഹീം, സു വെങ്കിടേശന്, ആര് സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാല്‍ എട്ട് ലക്ഷം രൂപയാവും സിപിഎം എംപിമാര്‍ സംഭാവന ചെയ്യുക. ഇതിന് പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം എംഎല്‍എമാര്‍ അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ സംഭാവനകള്‍ ദുരുിതാശ്വാസ നിധിയിലേക്ക് വരികയാണ്.സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാര്‍ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള്‍ പത്ത് ലക്ഷം രൂപയും നല്കുമെന്ന്അറിയിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല 33,000 രൂപയും സംഭാവന ചെയ്തിരുന്നു. അതേസമയം, വയനാട് ദുരന്തത്തിന് ഇരയാവര്ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്‍എ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിരുന്നു.
Related Articles
സി പി എമ്മിലെ അഡ്വ. കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി സി പി എമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളതെന്നും എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി മുന്നോട്ടുപോകുമെന്നും രത്നകുമാരി […]
സ്വർണ വില അരലക്ഷത്തിലേക്കെന്ന് ,എന്നിട്ടും വാങ്ങിക്കൂട്ടി ആളുകൾ..എല്ലാത്തിനും കാരണം.. കണക്കുകൾ
കേരളത്തിൽ സ്വർണ വില റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. പവന് 45,320 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണം കുതിച്ച് കയറുമെന്നാണ് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്വർണ വില കുതിച്ചതോടെ ഇറക്കുമതിയിലും വലിയ ഇടിവാണ് സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയിൽ 24.15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 46.16 […]
ദേശീയതലത്തില്‍ സാന്നിദ്ധ്യം ഉറപ്പിച്ച് വാണികൃഷ്ണ
രാജപുരം: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നു വരെ പോണ്ടിച്ചേരിയില്‍ നടന്ന ഒന്നാമത് ഖേലോ ഇന്ത്യ തൈകൊണ്ടോ ലീഗ് 2023-24 വര്‍ഷത്തെ പ്രതിനിധീകരിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കേരള ടീമിന് വേണ്ടി വെള്ളിക്കോത്ത് തൈക്കോണ്ടോ അക്കാദമിയുടെ അഭിമാന താരമായ വാണികൃഷ്ണ കേരളത്തിനുവേണ്ടി വെങ്കലമെഡല്‍ കരസ്ഥമാക്കി. കോടോത്ത് ഡോ:അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ് . 2023-24 വര്‍ഷം പൊതു വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂരില്‍ വച്ച് നടത്തിയ കേരള സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സബ് […]