ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
Related Articles
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റ് പ്രത്യേക സമ്മേളനം നിയമനിർമ്മാണം നടത്തിയേക്കും
ഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവന്നേക്കുമെന്ന് സൂചന. പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തതിന് പിന്നിലുള്ള അജണ്ടകൾ എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനിടയിലാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്.്. ഏക സിവിൽ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ് നേരത്തേ പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. മമത ബാനർജി അടക്കമുള്ള നേതാക്കളായിരുന്നു […]
രാജസ്ഥാനിൽ പോളിംഗ് 68,41 ശതമാനം, ജയ്സാൽമീർ ജില്ലയിൽ റെക്കോർഡ് പോളിംഗ്
രാജസ്ഥാനിൽ പോളിംഗ് അവസാനിച്ചു. ഇതുവരെ 68.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ വരുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് സൂചന. വൈകീട്ട് ആറ് മണി വരെ ബൂത്തിലെത്തിയവർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആറ് മണിക്ക് ആരെയും ബൂത്തിൽ കയറാൻ അനുവദിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പ്രവീൺ ഗുപ്ത പറഞ്ഞു. അതേസമയം ജയ്സാൽമീർ ജില്ലയിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 76.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗും ഇവിടെയാണ് രേഖപ്പെടുത്തിയത്. […]
പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചു; യുവാവ് കൊല്ലപ്പെട്ടു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. അതിഥി തൊഴിലാളിയാണ് മരച്ചിത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയതായിരുന്നു യുവാവ്. പെരുമ്പാവൂർ മലമുറി പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായി അസം സ്വദേശിയാണ് മരിച്ചത് . മിന്റു എന്നാണ് യുവാവിന്റെ പേര്, സംഭവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി പൊലീസാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.




