സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. ‘ ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന് നവംബര്‍ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതല്‍ 2024 ഡിസംബര്‍ ഒന്ന് വരെ കരട് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നല്‍കാവുന്നതാണ്. ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടും രജിസ്റ്റേര്‍ഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നല്‍കാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കി ഡീലിമിറ്റേഷന്‍ കമ്മീഷന് നല്‍കാനുള്ള ചുമതലജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്കാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാര്‍ഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളില്‍ ഇത് യഥാക്രമം 17 ഉം 33 ഉം ആണ്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് 26 ഉം, ഏറ്റവും കൂടിയത് 53 വാര്‍ഡുകളുണ്ടാകും. കോര്‍പ്പറേഷനുകളില്‍ ഇത് യഥാക്രമം 56 ഉം, 101 ഉം ആണ്. സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകള്‍ 3241 ആയും,ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍ 17337 ആയും, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ദ്ധിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്മാന് എ. ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് അംഗങ്ങളായ പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇന്ഫൊര്മേനഷന്‍ പബ്ളിക് റിലേഷന്സ്യ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, തൊഴില്‍ നൈപുണ്യ, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി , കമ്മീഷന് സെക്രട്ടറി എസ്.ജോസ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.
Related Articles
പൊട്ടിക്കരഞ്ഞ് രശ്മിയുടെ കുടുംബം
ഞങ്ങളിനി എങ്ങനെ ജീവിക്കും, രോഗികളായ തനിക്കും ഭാര്യയ്ക്കും മകനും ഇനി ആരുണ്ട്, ആര്‍ക്കും ഈ ഗതിവരരുത്. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ പിതാവ് രാജുവിന്റെ വാക്കുകള്‍ മുറിയുകയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രശ്മിയുടെ വിയോഗത്തോടെ മാതാപിതാക്കളും ജോലിയൊന്നുമാകാത്ത സഹോദരനും ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും പനിയും ഉണ്ടായെന്ന വിവരം ഫോണിലൂടെ മാതാപിതാക്കളോട് രശ്മി പറഞ്ഞിരുന്നു. വീട്ടിലേക്ക് വരാന്‍ അമ്മ പറഞ്ഞതിനെ തുടര്‍ന്ന്
ജീവ കാരുണ്യ സേവനത്തിനുള്ള വുമൺസ് വിങ്ങ് പ്രതിഭ അവാർഡ് സലിം സന്ദേശംചൗക്കി മുൻ വിദ്യാഭ്യസ മന്ത്രി പി.കെ.അബ്ദുറബ്നിന്ന് എറ്റുവാങ്ങി
മലപ്പുറം:വുമൺസ് വിങ്ങ് എജ്യുക്കേസൻ ആൻഡ് ചാരിറ്റിസൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന തല ജിവ കാരുണ്യ പ്രവർതക്കരുടെ സ്നേഹ സംഗംമം മുൻ വിദ്യഭ്യാസ മാന്ത്രി പി.കെ.അബ്ദുറബ് ഉദ്ഘാടനം ചെയ്തു പ്രതിനിധി സംഘമം ജീവ കാരുണ്യ അവാർഡ് സമർപ്പണവും നടത്തി.വുമൺസ് വിങ്ങ് ആൻഡ് ചാരിറ്റി സൊസൈറ്റിയുടെ ജിവ കാരുണ്യ പ്രവർത്തക പ്രതിഭ പുരസ്ക്കാരം തെരഞ്ഞടുത്ത കാസറഗോഡ് ജില്ലയിലെ സലിം സന്ദേശം ചൗക്കിക് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുൽറബ് അവാർഡ് നൽകി.കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജീവകാരുണ്യ പ്രവർത്തകരുടെ സംഗമമാണ്നടന്നത്.പരപ്പനങ്ങാടി നഹാസ് […]
ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറി കണ്ടെത്തി
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി. മാസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ലോറിയുടെ ക്യാബിന് കണ്ടെത്തിയത്. ഇതില്‍ ഒരു മൃതദേഹവും ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവില്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാവിലെ പതിനൊന്നരയോടെ ഇപ്പോള്‍ ലോറി കണ്ടെത്തിയ ഭാഗം ഏതാണ്ട് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് മണിയോടെയാണ് ലോറിയുടെ ക്യാബിന് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് കിട്ടിയത് അസ്ഥിയുടെ ഒരു ഭാഗം മാത്രമാണെന്നാണ് […]