സംസ്ഥാനത്തെ നിപ ബാധയില്‍ ആശ്വാസ കണക്കുകളുമായി ആരോഗ്യമന്ത്രി. ഇന്ന് നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി 7 പേരാണ് ആശുപത്രികളില്‍ അഡ്മിറ്റ് ആയതെന്നും ആകെ 8 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ വീണാ ജോര്‍ജ് ഓണ്‍ലൈനായാണ് പങ്കെടുത്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നിപ ബാധയെ തുടര്‍ന്ന് കൗമാരക്കാരന് മരണപ്പെട്ടതിന് പിന്നാലെ വീണ്ടും സംസ്ഥാനത്ത് നിപ ഭീതി ഉയര്‍ന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മലപ്പുറം സ്വദേശിയായ പതിനാലുകാരന് മരണപ്പെട്ടത്. അതിനിടെ, പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള ഡോ.ആര് ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള വിദ്ഗധ സംഘം സംഭവ സ്ഥലത്തെത്തി വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. നിലവില്‍ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിന് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുതെന്നും തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
Related Articles
ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറി കണ്ടെത്തി
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി. മാസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ലോറിയുടെ ക്യാബിന് കണ്ടെത്തിയത്. ഇതില്‍ ഒരു മൃതദേഹവും ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവില്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാവിലെ പതിനൊന്നരയോടെ ഇപ്പോള്‍ ലോറി കണ്ടെത്തിയ ഭാഗം ഏതാണ്ട് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് മണിയോടെയാണ് ലോറിയുടെ ക്യാബിന് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് കിട്ടിയത് അസ്ഥിയുടെ ഒരു ഭാഗം മാത്രമാണെന്നാണ് […]
പാല്‍ച്ചുരം റോഡില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
കല്‍പ്പറ്റ : വയനാട് പാല്‍ച്ചുരം റോഡില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ സെന്തില്‍കുമാര്‍ (54) ആണ് മരിച്ചത്. ലോറിയിലെ സഹയാത്രികന് പരിക്കുകളോടെ രക്ഷപ്പെട്ടു, ഇയാളുടെ പരിക്ക് ഗുരുതരമല്ല. കമ്പിയുടെ കേബിളുമായി കാസര്‍ഗോഡേക്ക് പോവുകയായിരുന്ന ലോറി ഞായറാഴ്ച ദിവസം രാത്രി 11.30 ഓടെയാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി കൊക്കയിലേക്ക് മറിയുന്നതിനിടെ സഹായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ മാനന്തവാടി അഗ്നിരക്ഷാ സേന, പോലീസ്, നാട്ടുകാര്‍ […]
ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേർ വെന്തുമരിച്ചു; അപകടം കണ്ണൂരിൽ
കെ എസ് ആർ ടി സി ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സിഎൻജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ മറിഞ്ഞ സമയത്ത് വാതകം ചോർന്ന് തീപിടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ആ സമയം വണ്ടിയിൽ ആളുകൾ ഉണ്ടായിരിക്കെ തന്നെ തീ ആളിക്കത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ രണ്ട് പേരുടേയും മൃതദേഹങ്ങൾ തലശ്ശേരി […]




