കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിലെ ടൂറിസം മേഖലകൾ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്. മികച്ച രീതിയിൽ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് ഉള്ളംകൈയിലാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠനാവശ്യത്തിനായി പോകുന്നത് കേരളമുൾപ്പെടുന്ന മിക്ക സംസ്ഥാനങ്ങളിലുമുള്ള പ്രവണതയാണ്. നമുക്ക് ചെയ്യാനുള്ളത് നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുക എന്നുള്ളതാണ്. ആധുനികമായ കോഴ്സുകളും മെച്ചപ്പെട്ട സൗകര്യങ്ങളും മറ്റും ഉറപ്പാക്കിയാൽ കുട്ടികൾ ഇവിടെ തന്നെ പഠിക്കും. ഇത് മാത്രമല്ല മറ്റു സ്ഥലത്തെ കുട്ടികളും ഇങ്ങോട്ടേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് എച്ച്.എ.എല്ലിന്റെ ഏറ്റെടുത്ത ഭൂമിയിൽ ഭാവിയിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സഹായം കൂടി ഉണ്ടാവേണ്ടതുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ കൃത്യമായി സംഭരിക്കാനും സൂക്ഷിക്കാനും അവ സമയത്തിന് വിപണിയിൽ എത്തിക്കാനും കയറ്റുമതി ചെയ്യാനുമുള്ള എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നു വരികയാണ്. ഇതോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണവും നടക്കുന്നു. ആരോഗ്യമേഖലയിൽ കൂടുതൽ ആളുകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ സ്പോർട്സ് ഹോസ്റ്റൽ ഇല്ലാത്ത പ്രശ്നം പരിഹരിക്കും. നമ്മുടെ വിദ്യാർത്ഥികൾ ഇവിടെ നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ഇന്റർവ്യൂവിൽ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ട്. അത് മനസ്സിലാക്കി ഇന്റർവ്യൂവിൽ മികവ് പ്രകടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും. 28 ഓളം പേർ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിയുമായി നേരിൽ പങ്കുവെച്ചു.
Related Articles
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാഷ്ട്രീയ പ്രവേശനത്തിന് ; 140 നിയോജക മണ്ഡലങ്ങളിലും കമ്മറ്റി രുപീകരിക്കും, കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി രുപീകരിച്ചു
റിപ്പോര്‍ട്ട് : സണ്ണി ചുളളിക്കര രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരി വ്യവസായികളെ പ്രതിനിധാനം ചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ്. ശാന്തിയുടെ കാലത്തും അശാന്തിയുടെ കാലത്തും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നാലുപതിറ്റാണ്ടിലധികമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ എപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അവഗണന മാത്രമാണ് ചെറുകിട വ്യാപാരികള്‍ […]
കർണ്ണാടക ഭരണ മാറ്റം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാതയ്ക്ക് ജീവൻ വെയ്ക്കുന്നു
രാജപുരം :കർണ്ണാടക ഭരണ മാറ്റം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാതയ്ക്ക് ജീവൻ വെയ്ക്കുന്നു. കഴിഞ്ഞ ബി ജെ പി സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക്് അനുകൂലമായിരുന്നുവെന്നത് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷ ഉയർന്നിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ കർണ്ണാടക സർക്കാർ സമ്മതപത്രം നൽകേണ്ടതുണ്ട്. കേരള സർക്കാർ അത് നേരത്തെ നൽകിയിരുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട്- കാണിയൂർ പാതയുടെ പകുതി വിഹിതം വഹിക്കാൻ കേരള സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.ഈ ഘട്ടത്തിൽ കർണ്ണാടക അനുകൂലമായ തീരുമാനമൊടുത്തിരുന്നില്ല. […]
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം : കെ പി എസ് ടി എ
ചെര്‍ക്കള:സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം എന്ന് കെ പി എസ് ടി എ ഉപജില്ലാക്കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാങ്കേതിക തടസ്സം പറഞ്ഞ് ശമ്പളം വിതരണം നീണ്ടുപോകുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെയാകുമ്പോള്‍ അത് പൊതു സാമ്പത്തിക ക്രമത്തെ തന്നെ ബാധിക്കും എന്നും യോഗം ചൂണ്ടിക്കാട്ടി. ഉപജില്ലാ പ്രസിഡന്റ് ജോണ്‍ കെ.എയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ സ്വപ്ന ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്റ് ജയദേവന്, ജ്യോതിലക്ഷ്മി, […]



