സംസ്ഥാനത്തെ നിപ ബാധയില്‍ ആശ്വാസ കണക്കുകളുമായി ആരോഗ്യമന്ത്രി. ഇന്ന് നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി 7 പേരാണ് ആശുപത്രികളില്‍ അഡ്മിറ്റ് ആയതെന്നും ആകെ 8 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ വീണാ ജോര്‍ജ് ഓണ്‍ലൈനായാണ് പങ്കെടുത്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നിപ ബാധയെ തുടര്‍ന്ന് കൗമാരക്കാരന് മരണപ്പെട്ടതിന് പിന്നാലെ വീണ്ടും സംസ്ഥാനത്ത് നിപ ഭീതി ഉയര്‍ന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മലപ്പുറം സ്വദേശിയായ പതിനാലുകാരന് മരണപ്പെട്ടത്. അതിനിടെ, പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള ഡോ.ആര് ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള വിദ്ഗധ സംഘം സംഭവ സ്ഥലത്തെത്തി വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. നിലവില്‍ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിന് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുതെന്നും തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
Related Articles
പി എസ് സി പരീക്ഷ: അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി
തിരുവനന്തപുരം : പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനുള്ള ശിപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ജെ ബി കോശി കമ്മീഷന് റിപോര്‍ട്ടാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവില്‍ 36 വയസ്സായിരുന്നു പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. ജനറല്‍ വിഭാഗത്തിന് 40 വയസ്സായാണ് പ്രായപരിധി ഉയര്‍ത്തിയത്. എസ് സി/എസ് ടി വിഭാഗത്തിന് 45 വയസ്സായും ഒ ബി സി വിഭാഗത്തിന് 43 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; വഴിനീളെ ആയിരങ്ങൾ
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. 2.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വൻജനാവലിയാണ് കാത്തിരുന്നത്. തിരുവനന്തപുരത്ത് നാലിടത്താണ് പൊതുദർശനം സജ്ജീകരിച്ചത്. വിമാനത്താവളത്ത് നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയിൽ ആണ് ആദ്യം മൃതദേഹം എത്തിക്കുന്നത്. ഇവിടത്തെ പൊതുദർശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. […]
താത്കാലിക മറവി രോഗം; പതുക്കെപ്പതുക്കെ പൊതു ജീവിതം അവസാനിപ്പിക്കുന്നു: സച്ചിദാനന്ദന്
താത്കാലിക മറവി രോഗത്തിന്റെ പിടിയിലാണെന്നും അതുകൊണ്ടു തന്നെ പതുക്കെപ്പതുക്കെ പൊതു ജീവിത ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്നും കവി കെ സച്ചിദാനന്ദന്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സച്ചിദാനന്ദന് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് വര്‍ഷം മുമ്പ് ബാധിച്ച താത്കാലിക മറവി രോഗം മരുന്ന് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഭേദമായിരുന്നുവെന്നും എന്നാല്‍, വീണ്ടും അത് തിരിച്ചെത്തിയിരിക്കുകയാണെന്നും സച്ചിദാനന്ദന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളാല്‍ അഞ്ച് ദിവസമായി ആശുപത്രിയിലാണ്. ജീവന് നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ. […]




