ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്ററിലെ ലൈബ്രറിയില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സുപ്രീംകോടതി. കോച്ചിംഗ് സെന്ററുകള്‍ മരണമുറികളായി മാറുകയും കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയുമാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സിവിക്, ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്നായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി വാദത്തിനിടെ കോച്ചിംഗ് സെന്ററുകള്‍ ‘കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്ന്’ എന്നും കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാത്രം നൂറുകണക്കിന് കോച്ചിംഗ് സെന്ററുകളാണുള്ളത്. ഇത്തരം കോച്ചിംഗ് സെന്ററുകള്‍ക്ക് എന്തെല്ലാം നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇവയില്‍ പലതും ഐ എ എസ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കാന്‍ അമിതമായ ഫീസ് ഈടാക്കുകയും എന്നാല്‍ സുരക്ഷിതമല്ലാത്ത ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. . സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിക്കുന്നില്ലെങ്കില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കം. കോച്ചിംഗ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്…’ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് പറഞ്ഞു. മാനദണ്ഡങ്ങളില്‍ ശരിയായ വെന്റിലേഷനും സുരക്ഷിതമായ പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉള്‍പ്പെടുത്തണം. സിവിക്, ഫയര്‍ സേഫ്റ്റി പരിശോധനകള്‍ പാസാകാത്ത ഇത്തരം എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തതിന് കോച്ചിംഗ് ഇന്‍സ്റ്റ
Related Articles
ഞാനും ഡികെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തുറന്ന് പറഞ്ഞ് സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാന്ത്രികവിദ്യ കര്‍ണാടകയില്‍ ചെലവാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാനത്ത് വിദ്വേഷ രാഷ്ട്രീയ പ്രചരമാണ് നടത്തുന്നത് എന്നതിനാല്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയ മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ച് മാറ്റി.
ഈസ്റ്റ് ഇംഫാൽ ജില്ലയിലാണ് സംഭവം.വൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച പുലർച്ചെയോടെ ആദിവാസി കോളനിയിൽ ഉൾപ്പെടുന്ന പള്ളികൾ പൊളിച്ച് മാറ്റിയത്. കുടിയൊഴിപ്പിക്കൽ നടപടിയിൽ തത്സ്ഥിതി തുടരണമെന്ന ഉത്തരവ് മണിക്കൂർ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ പൊളിച്ചത്.
തിരുവനന്തപുരം കോര്പറേഷന് യു എന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം
സുസ്ഥിര വികസനത്തിനായുള്ള യു എന്‍ ഹാബിറ്റാറ്റ്- ഷാങ്ഹായ് പുരസ്കാരം തിരുവനന്തപുരം നഗരസഭക്ക് ലഭിച്ചു. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജന്‍ഡയും പുതിയ നഗര അജന്‍ഡയും നടപ്പാക്കുന്നതില്‍ ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിക്കും നേട്ടങ്ങള്‍ക്കുമാണ് ഈ പുരസ്കാരം നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ബ്രിസ്ബെയിന്‍ (ആസ്ത്രേലിയ), ഫുസു (ചൈന), ജോര്‍ജ് ടൗണ്‍ (മലേഷ്യ), കംപാല (ഉഗാണ്ട), സാല്‍വഡോര്‍ (ബ്രസീല്‍) നഗരങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരുന്നത്. രാജ്യത്ത് ഈ അംഗീകാരം കിട്ടിയ ഏക നഗരവും തിരുവനന്തപുരമാണ്. ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ നടന്ന ചടങ്ങില്‍ യു […]