ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്ററിലെ ലൈബ്രറിയില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സുപ്രീംകോടതി. കോച്ചിംഗ് സെന്ററുകള്‍ മരണമുറികളായി മാറുകയും കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയുമാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സിവിക്, ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്നായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി വാദത്തിനിടെ കോച്ചിംഗ് സെന്ററുകള്‍ ‘കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്ന്’ എന്നും കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാത്രം നൂറുകണക്കിന് കോച്ചിംഗ് സെന്ററുകളാണുള്ളത്. ഇത്തരം കോച്ചിംഗ് സെന്ററുകള്‍ക്ക് എന്തെല്ലാം നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇവയില്‍ പലതും ഐ എ എസ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കാന്‍ അമിതമായ ഫീസ് ഈടാക്കുകയും എന്നാല്‍ സുരക്ഷിതമല്ലാത്ത ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. . സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിക്കുന്നില്ലെങ്കില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കം. കോച്ചിംഗ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്…’ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് പറഞ്ഞു. മാനദണ്ഡങ്ങളില്‍ ശരിയായ വെന്റിലേഷനും സുരക്ഷിതമായ പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉള്‍പ്പെടുത്തണം. സിവിക്, ഫയര്‍ സേഫ്റ്റി പരിശോധനകള്‍ പാസാകാത്ത ഇത്തരം എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തതിന് കോച്ചിംഗ് ഇന്‍സ്റ്റ
Related Articles
എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ
മുംബൈ: എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ. വലിയ പ്രതിഷേധങ്ങൾ മഹാരാഷ്ട്രയിൽ ഉടനീളം നടന്നിരുന്നു. ഇതേ തുടർന്നാണ് പവാർ രാജി പിൻവലിച്ചത്. എൻസിപിയിലെ ഉന്നത നേതാക്കളെല്ലാം പവാറിന്റെ രാജിയെ നേരത്തെ തള്ളിയിരുന്നു സുപ്രിയ സുലെയെ അധ്യക്ഷനാക്കാനുള്ള നീക്കവും നടന്നിരുന്നുവെങ്കിലും, പവാർ തിരിച്ചെത്തണമെന്നായിരുന്നു പൊതുവികാരം.വൈകാരികമായ പ്രതിഷേധ പ്രകടനമാണ് സംസ്ഥാനത്ത് നടന്നത്. ഇതേ തുടർന്ന് രാജി പിൻവലിക്കുന്ന കാര്യം ചിന്തിക്കാമെന്ന് പവാര്‍ അറിയിച്ചിരുന്നു. നേരത്തെ പാർട്ടിയിലെ സഹപ്രവർത്തകരോട് അധ്യക്ഷൻ സ്ഥാനത്ത് തുടരുന്ന കാര്യം ആലോചിക്കാൻ തനിക്ക് […]
ഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഇനി നിങ്ങളുടെ അനുവാദം വേണ്ട : അന്തിമതീരുമാനമെടുക്കുക കളക്ടര്‍
നെറ്റ്വര്‍ക്ക് പ്രശ്നങ്ങളെക്കുറിച്ച് പരാതികള്‍ പറയുന്ന ടെലികോം ഉപയോക്താക്കള്‍ എല്ലാ നാട്ടിലും ഉണ്ടണ്ട്. എന്നാല്‍ സ്വന്തം ഭൂമിയിലോ അയല്പക്കത്തോ ഒരു മൊബൈല്‍ ടവര്‍ വന്നാല്‍ അതില്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സ്വകാര്യ ഭൂമിയില്‍ മൊബൈല്‍ ടവറോ ടെലികോം കേബിളോ സ്ഥാപിക്കാന്‍ ഭൂമിയുടമയുടെ അനുവാദം ആവശ്യമില്ല. പൊതുതാത്പര്യത്തിന് അനിവാര്യമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ സ്വകാര്യ വ്യക്തിയുടെ അനുവാദമില്ലെങ്കിലും ടവറുകള്‍ സ്ഥാപിക്കാമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്. പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകള്‍ […]
പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചു; യുവാവ് കൊല്ലപ്പെട്ടു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. അതിഥി തൊഴിലാളിയാണ് മരച്ചിത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയതായിരുന്നു യുവാവ്. പെരുമ്പാവൂർ മലമുറി പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായി അസം സ്വദേശിയാണ് മരിച്ചത് . മിന്റു എന്നാണ് യുവാവിന്റെ പേര്, സംഭവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി പൊലീസാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.